1 GBP = 103.55
breaking news

കള്ളം പറഞ്ഞതിന് മകനെ എടുത്തെറിഞ്ഞും കഴുത്ത് ഞെരിച്ചും പിതാവിന്റെ ക്രൂരത; വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പിതാവ് അറസ്റ്റിൽ

കള്ളം പറഞ്ഞതിന് മകനെ എടുത്തെറിഞ്ഞും കഴുത്ത് ഞെരിച്ചും പിതാവിന്റെ ക്രൂരത; വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പിതാവ് അറസ്റ്റിൽ

ബെംഗളൂരു: കള്ളം പറഞ്ഞെന്ന് ആരോപിച്ച് ബംഗളൂരുവില്‍ പത്തുവയസ്സുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. കുട്ടിയെ എടുത്തെറിയുകയും നിലത്തിട്ട് നിര്‍ദ്ദയം ചവിട്ടുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സന്നദ്ധ സംഘടനയായ ബോസ്‌കോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബെംഗളൂരു കൊങ്കേരി സ്വദേശി മഹേന്ദ്ര അറസ്റ്റിലായത്.

പിതാവ് കുട്ടിയെ കൈകള്‍ കൊണ്ടും മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചും അതിക്രൂരമായി മര്‍ദ്ദിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് കുട്ടിയെ കഴുത്തില്‍ പിടിച്ചുയര്‍ത്തി തറയിലേക്ക് വലിച്ചെറിയുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്യുന്നുണ്ട്. കുട്ടി നിലവിളിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും തുടര്‍ച്ചയായി രണ്ടു മിനിറ്റോളം മര്‍ദ്ദനം തുടരുകയാണ്.

ദൃശ്യങ്ങള്‍ പകര്‍ത്തിയത് കുട്ടിയുടെ അമ്മയാണെന്നും പിതാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് വീഡിയോ ചിത്രീകരിച്ചതെന്നും വിഡിയോയിലെ സംഭാഷണങ്ങളില്‍നിന്ന് വ്യക്തമാണ്. ഇനി കള്ളം പറയുമ്പോള്‍ കുട്ടിയെ കാണിക്കുന്നതിനുവേണ്ടിയാണ് വീഡിയോ ചിത്രീകരിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

രണ്ടു മാസം മുന്‍പാണ് സംഭവം നടന്നത്. കുട്ടിയുടെ അമ്മ വീഡിയോ ചിത്രീകരിച്ച ഫോണ്‍ നന്നാക്കുന്നതിന് നല്‍കിയതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തായത്. മൊബൈല്‍ ഫോണ്‍ കടക്കാരനാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് സംഭവം വിവാദമാകുകയും ബാലനീതി നിയമ പ്രകാരം പോലീസ് കേസെടുക്കുകയുമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more