ന്യൂഡൽഹി: രാജ്യത്തെ നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും 11 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻ തിരിച്ചടി. നാല് ലോക്സഭാ മണ്ഡലങ്ങളിൽ ഒരിടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയച്ചത്. നാഗലാൻഡിൽ ബി.ജെ.പി പിന്തുണക്കുന്ന പ്രാദേശിക സഖ്യം സീറ്റ് നില നിർത്തി. ചെങ്ങന്നൂർ അടക്കമുള്ള 11 നിയമസഭാ സീറ്റുകളിൽ ഒന്നിൽ മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്.
രാജ്യം ആകാംക്ഷയോടെ ഉറ്റു നോക്കിയ ഉത്തർപ്രദേശിലെ കൈരാനയിൽ സമാജ്വാദി പാർട്ടി-രാഷ്ട്രീയ ലോക്ദൾ സംയുക്ത സ്ഥാനാർഥി തബസ്സും ബീഗത്തിന് മിന്നും ജയം. 41,000ത്തോളം വോട്ടുകളുടെ ലീഡിനാണ് വിജയം. ബി.ജെ.പിയുടെ മ്രിഗാങ്ക സിങ്ങിന് ആദ്യ ഘട്ടത്തിൽ കിട്ടിയ മുൻതൂക്കം നഷ്ടമാവുകയായിരുന്നു. ഉത്തർപ്രദേശിൽ യോഗി ആദിത്യ നാഥ് സർക്കാർ വന്നതിന് ശേഷം നടന്ന രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും ബി.ജെ.പി പരാജയം നേരിട്ടു. ഖൊരഗ്പൂരിലായിരുന്നു ആദ്യ തിരിച്ചടി.
മഹാരാഷ്ട്രയിലെ പാൽഘറിലെ സീറ്റ് ബി.ജെ.പി നിലനിർത്തി. ശിവസേനയുടെ ചിന്തമൻ വനഗയെ പിന്നിലാക്കിയാണ് ബി.ജെ.പിയുടെ ഗാവിത് രാജേന്ദ്ര ധേഡ്യ വിജയിച്ചത്. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി ബി.വി.എ സ്ഥാനാർഥിക്കും പിന്നിൽ നാലാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്.
ഭണ്ഡാര-ഗോണ്ഡിയയിൽ കോൺഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന എൻ.സി.പി സ്ഥാനാർഥി കുക്കഡെ എം. യശ്വന്ത് റാവുവാണ് വിജയിച്ചത്. ബി.ജെ.പിയുടെ ഹേമന്ദ് പാട്ടീലിനെ 20,583 വോട്ടുകൾക്ക് തോൽപ്പിച്ചാണ് റാവുവിെൻറ വിജയം.
അതേസമയം നാഗാലാൻഡിലെ ഏക ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി സഖ്യത്തിൽ മത്സരിക്കുന്ന എൻ.ഡി.പി.പി സ്ഥാനാർഥി തൊഖേഹോ വിജയിച്ചു. കോൺഗ്രസ് പിന്തുണയുള്ള എൻ.പി.എഫിെൻറ സി. അപോക് ജാമറിനെ 78719 വോട്ടുകൾക്കാണ് തൊഖേഹോ തോൽപ്പിച്ചത്.
11 നിയമസഭാ സീറ്റുകളിൽ ഗോമിയ മണ്ഡലത്തിൽ അവസാന ഘട്ടം വരെ ലീഡ് ചെയ്ത ബി.ജെ.പി സ്ഥാനാർഥിയെ ജെ.എം.എമ്മിെൻറ ബബിത ദേവി പരാജയപ്പെടുത്തി. എന്നൽ ഉത്തരാഖണ്ഡിലെ തരലിയിൽ കോൺഗ്രസിെൻറ ജീത് രാമിനെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ മുന്നി ദേവി വിജയിച്ചതോടെ ഏക നിയമസഭാ സീറ്റും സ്വന്തമായി.
കർണാടകയിലെ ആർ.ആർ നഗറിൽ കോൺഗ്രസിെൻറ മുനിരത്ന 41162 വോട്ടുകൾക്ക്വിജയിച്ചു. യുപിയിലെ നൂർപുറിൽ എസ്.പിയുടെ നയീമുൽ ഹസൻ വിജയിച്ചു.
ബിഹാറിലെ ജോകിഹടിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടി നൽകി ആർ.ജെ.ഡിയുടെ ഷഹനവാസ് വിജയിച്ചു. കേരളം സി.പി.എമ്മിെൻറ ശേഷിക്കുന്ന അവസാന കോട്ടയാണെന്ന് തെളിയിച്ച് ഇടതുമുന്നണിയിലെ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.
മേഘാലയിലെ അംപാട്ടിയിൽ കോൺഗ്രസ് വിജയിച്ചു. 21 സീറ്റോടെ സഭയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. ബി.ജെ.പി പിന്തുണക്കുന്ന നാഷണൽ പീപ്പിൾസ് പാർട്ടിക്ക് 20 സീറ്റാണുള്ളത്.
click on malayalam character to switch languages