1 GBP = 104.21

മൂന്നുവർഷം നീണ്ട ജയിൽവാസം അവസാനിച്ചു; അറ്റ്‌ലസ് രാമചന്ദ്രൻ പുറത്തിറങ്ങി

മൂന്നുവർഷം നീണ്ട ജയിൽവാസം അവസാനിച്ചു; അറ്റ്‌ലസ് രാമചന്ദ്രൻ പുറത്തിറങ്ങി

ദുബായ്: പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ദീർഘകാലമായി അദ്ദേഹം ദുബായ് ജയിലിലായിരുന്നു. പരാതി നൽകിയ ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തിയതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം സാധ്യമായത്. ബാങ്ക് ഓഫ് ബറോഡ ഉൾപ്പടെ 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ പരാതി നൽകിയത്. ഈ ബാങ്കുകളിൽനിന്ന് എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്കുകൾ കേസ് കൊടുത്തത്. 1000 കോടിയുടെ വായ്പാ കുടിശിക വരുത്തിയെന്നായിരുന്നു കേസ്.

2015 ഓഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രൻ ദുബായിൽ ജയിലിലായത്. മകൾ മഞ്ജു, മരുമകൻ അരുൺ എന്നിവരും രാമചന്ദ്രനൊപ്പം ജയിലിലായി. മകൾ പിന്നീട് പുറത്തിറങ്ങിയെങ്കിലും രാമചന്ദ്രനൊപ്പം മരുമകനും ഇതുവരെ ജയിൽ ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. കേസ് നൽകിയ ബാങ്കുകളുമായി ഒത്തുതീർപ്പിലെത്തിയെങ്കിലും സ്വർണം വാങ്ങാൻ വായ്പ നൽകിയ വ്യക്തിയുമായി കേസ് തുടർന്നതോടെയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍റെ മോചനം വൈകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more