1 GBP = 103.12

ഇന്‍ഷൂറന്‍സ് തുകയ്ക്കായി ദത്തുപുത്രനെ കൊലപ്പെടുത്തിയ വളർത്തമ്മയെ ഇന്ത്യക്ക്​ കൈമാറും

ഇന്‍ഷൂറന്‍സ് തുകയ്ക്കായി ദത്തുപുത്രനെ കൊലപ്പെടുത്തിയ വളർത്തമ്മയെ ഇന്ത്യക്ക്​ കൈമാറും

ലണ്ടന്‍: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി ദത്തു പുത്രനെ കൊലപ്പെടുത്തിയ കേസില്‍ ലണ്ടനിലെ ഇന്ത്യന്‍ വംശജ ആര്‍തി ധീറിനെ ഇന്റര്‍പോള്‍ ഇന്ത്യയ്ക്ക് കൈമാറാന്‍ തീരുമാനം. 12 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ 2017 ഫെബ്രുവരിയിലാണ് ആര്‍തി ധീറിനെ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തത്.

ഇന്റര്‍പോളിന്റെ ലുക്ക്ഔട്ട് നോട്ടീസിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ദത്തെടുത്ത് 1.3 കോടി രൂപക്ക് ആര്‍തി ധീര്‍ ഇന്‍ഷുര്‍ ചെയ്തിരുന്നു. ശേഷം ഇന്‍ഷുര്‍ മൂന്ന് തവണ അടച്ചശേഷം ഇന്ത്യയില്‍ വെച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

2015 മുതല്‍ കുട്ടിയെ കൊല്ലപ്പെടുത്തുന്നതിനായി ആസൂത്രണം ചെയ്തിരുന്നുവെന്നും ഇതിനായി വാടക കൊലയാളികളെ ഏര്‍പ്പെടുത്തിയിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. ഗുജറാത്ത് പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

ആര്‍തി ധീറിനൊപ്പം നിധീഷ് മുന്ദ്, കന്‍വാല്‍ജീത് റൈസദ എന്നിവരും കേസില്‍ പ്രതികളാണ്. മൂന്ന്‌പേരും ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടത്തിയതെന്നാണ്‌ പൊലീസ് നിഗമനം. ധീറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച വെസ്റ്റ് മിനിസ്റ്റേഴ്‌സ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയ്ക്ക് വിട്ടിരുന്നു.

50,000 പൗണ്ട് കോടതിയില്‍ കെട്ടിവെച്ചാല്‍ ജാമ്യം അനുവദിക്കാമെന്നാണ് കോടതി ഉത്തരവ്. തുക അടച്ച് ഒരാഴ്ചക്കുള്ളില്‍ കേസില്‍ നടപടിയാകുമെന്ന് കോടതി അറിയിച്ചു. ഹീത്രു വീമാനത്താവളത്തിലെ ജീവനക്കാരിയാണ് ആര്‍തി ധീര്‍. ഇവര്‍ ലണ്ടനില്‍ വെച്ചാണ് മുന്ദിനെയും റൈസാദയെയും പരിചയപ്പെട്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more