1 GBP = 104.16

ഐപിഎല്‍ വാതുവെയ്പ്: അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

ഐപിഎല്‍ വാതുവെയ്പ്: അര്‍ബാസ് ഖാന്‍ കുറ്റം സമ്മതിച്ചു

മുംബൈ: ഐപിഎല്‍ വാതുവെയ്പില്‍ കുറ്റം സമ്മതിച്ച് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാന്‍. ഇന്ന് രാവിലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കഴിഞ്ഞ ആറുവര്‍ഷമായി വാതുവെയ്പിന്റെ ഭാഗമാണെന്ന് അര്‍ബാസ് തുറന്നുപറഞ്ഞത്. ബോളിവുഡ് താരരാജാവ് സല്‍മാന്‍ ഖാന്റെ സഹോദരനാണ് അര്‍ബാസ് ഖാന്‍.

നേരത്തെ വാതുവെയ്പ് സംഘത്തിലെ പ്രധാന കണ്ണികളില്‍ ഒരാളായ സോനു ജലന്‍ ഉള്‍പ്പെടെ 15 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അര്‍ബാസിന്റെ പങ്ക് പുറത്തുവരുന്നത്. വാതുവെയ്പുമായി ബന്ധപ്പെട്ട് 2.80 കോടി രൂപ ഇതുവരെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അര്‍ബാസ് സമ്മതിച്ചു.

അന്വേഷണത്തില്‍ സോനുവും അര്‍ബാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകണമെന്ന് താനെ പൊലീസ് കഴിഞ്ഞ ദിവസം താരത്തിനോട് ആവശ്യപ്പെടുകയായിരുന്നു. തനിക്ക് തരാനുള്ള പണത്തെ ചോല്ലി അര്‍ബാസുമായി താന്‍ തെറ്റിയെന്നും, പണം തന്നില്ലെങ്കില്‍ വാതുവെയ്പില്‍ പങ്കുള്ള വിവരം പൊലീസില്‍ അറിയിക്കുമെന്ന് അര്‍ബാസിനെ ഭീഷണിപ്പെടുത്തിയിരുന്നതായും സോനു മൊഴിയില്‍ വ്യക്തമാക്കുന്നു.

ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ളയാളാണ് സോനുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ ബോളിവുഡ്, ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. നേരത്തെ 2013 ല്‍ ബോളിവുഡ് താരമായ വിന്ദു ധാരാ സിംഗും വാതുവെയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more