തൃശൂർ: നടി ഭാവനയുടെ വിവാഹത്തിന് താരസംഘടനയായ പ്രസിഡൻറ് ഇന്നസെൻറും സെക്രട്ടറി ഇടവേള ബാബുവും അടക്കമുള്ള ‘അമ്മ’ ഭാരവാഹികൾക്ക് ക്ഷണമില്ല. ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം. പുഴയ്ക്കൽ ലുലു കൺവെൻഷൻ സെൻററിലെ ചടങ്ങിലേക്കാണ് മമ്മൂട്ടി എത്തിയത്.
തിങ്കളാഴ്ച രാത്രി 7.40 ഓടെ എത്തിയ മമ്മൂട്ടി ഭാവനയെയും വരൻ നവീനിനെയും കണ്ട് നിമിഷങ്ങൾക്കകം മടങ്ങുകയും ചെയ്തു. വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെങ്കിലും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നടൻ സിദ്ദീഖ് രാവിലെ ജവഹർ കൺവെൻഷൻ സെൻററിലെ ചടങ്ങിൽ പങ്കെടുത്തു. ഇവിടെ മാധ്യമങ്ങളെ കണ്ട സിദ്ദീഖ് ചെറുപ്പം മുതൽ കാണുന്ന കുട്ടിയാണെന്നാണ് പ്രതികരിച്ചത്.
സംവിധായകൻ ആഷിക് അബു, കലാഭവൻ ഷാജു, പൃഥ്വിരാജ്, മനോജ് കെ. ജയൻ, അനൂപ് മേനോൻ, ടൊവീനോ തോമസ്, മനോജ് കൃഷ്ണ, ബൈജു കൊട്ടാരക്കര, നിർമാതാവ് ലിബർട്ടി ബഷീർ തുടങ്ങിയവർ വൈകീട്ട് ലുലു കൺവെൻഷൻ സെൻററിലെ ചടങ്ങിെനത്തി.
മഞ്ജുവാര്യർ, നവ്യ നായർ, റിമ കല്ലിങ്കൽ, ഭാമ, രചന നാരായണൻകുട്ടി, മിയ, ലെന, ഷംന കാസിം, ശരണ്യ, ലക്ഷ്മി പ്രിയ, ആര്യ, ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ഗായിക സയനോര തുടങ്ങിയവർ ക്ഷേത്രത്തിലെ താലികെട്ടിനു തന്നെ എത്തി. വൈകീട്ട് ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് ഇവർ മടങ്ങിയത്. കഴിഞ്ഞ ദിവസം നെടുമുടി വേണു ഭാവനയുടെ വീട്ടിലെത്തി ആശംസ അറിയിച്ചിരുന്നു.
click on malayalam character to switch languages