1 GBP = 103.85
breaking news

വിവരാവകാശ കമ്മീഷന്‍ നിയമനം: സിപിഐഎം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

വിവരാവകാശ കമ്മീഷന്‍ നിയമനം: സിപിഐഎം നേതാവിന്റെ പേര് ഗവര്‍ണര്‍ വെട്ടി

തിരുവന്തപുരം: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളായി സര്‍ക്കാര്‍ നിര്‍ദേശിച്ച പട്ടികയില്‍ നിന്ന് സിപിഐഎം അംഗത്തിന്റെ പേര് ഗവര്‍ണര്‍ വെട്ടി. സിപിഐഎം തിരുവനന്തപുരം ജില്ലാക്കമ്മറ്റി അംഗംകൂടിയായ  അഡ്വക്കേറ്റ് എഎ റഷീദിന്റെ പേരാണ് ഗവര്‍ണര്‍ വെട്ടിയത്. സര്‍ക്കാരിന് വലിയ തിരിച്ചടി ആയിരിക്കുകയാണ് ഗവര്‍ണറുടെ നടപടി.

സര്‍വകലാശാല അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലെ പൊലീസ് റിപ്പോര്‍ട്ട് എഎ റഷീദിന് അനുകൂലമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പേര് വെട്ടിയിരിക്കുന്നത്. കമ്മഷീനിലേക്ക് നിയമിക്കാനുള്ള അഞ്ച് പേരുടെ പട്ടികയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നത്.

അതേസമയം, പട്ടികയിലെ മറ്റ് നാലുപേരുടെയും നിയമനത്തിന് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വിഎസ് അച്യുതാനന്ദന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെവി സുധാകരന്‍, സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥയായ പിആര്‍ ശ്രീലത, സോമദാസന്‍ പിള്ള, ആര്‍ജി വിവേകാനന്ദന്‍ എന്നിവരുടെ നിയമനത്തിനാണ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

വിവരാവകാശ കമ്മീഷനില്‍ നിലവില്‍ ചെയര്‍മാന്‍ വിന്‍സണ്‍ എം പോള്‍ മാത്രമാണ് ഉള്ളത്. കമ്മീഷനില്‍ മറ്റ് അംഗങ്ങള്‍ ഇല്ലാതെയാണ് ഏറെ നാളായി പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് റഷീദിനെതിരെ യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനവുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസുകളും റഷീദിനെതിരെ ഉണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവായ ആര്‍ ശശികുമാറാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് റഷീദിന് അനുകൂലമായിരുന്നില്ല. പിണറായി വിജയന്റെ വിശ്വസ്താനായി അറിയപ്പെടുന്ന നേതാവാണ് എഎ റഷീദ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more