1 GBP = 103.95

മധുവിനെ കൊന്ന മലയാളി പഠിക്കുന്നില്ല, അഞ്ചലിൽ ആൾക്കൂട്ട മർദ്ദനം യുവാവിന്റെ

മധുവിനെ കൊന്ന മലയാളി പഠിക്കുന്നില്ല, അഞ്ചലിൽ ആൾക്കൂട്ട മർദ്ദനം യുവാവിന്റെ

തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ഭീകരതയ്‌ക്ക് ഇരയായി മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് സമാന സാഹചര്യത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളി നൊമ്പരമാകുന്നു. വിശപ്പിന്റെ പേരിൽ ഭക്ഷണമെടുത്തതിനാണ് മധുവിനെ കൊന്നതെങ്കിൽ പണം കൊടുത്ത് വാങ്ങിയ കോഴിയുമായി പോകുമ്പോൾ കോഴി മോഷ്‌‌ടാവെന്ന് ആരോപിച്ചാണ് കൊല്ലം അഞ്ചലിൽ ഒരു സംഘം പശ്ചിമ ബംഗാൾ സ്വദേശിയായ മാണിക് റോയിയെ തല്ലിക്കൊന്നത്.
15 വർഷമായി കൊല്ലത്തെ അഞ്ചലിൽ താമസിക്കുന്ന മാണിക്കിന് കഴിഞ്ഞ മാസം 24നാണ് ഒരു സംഘത്തിന്റെ മർദ്ദനമേറ്റത്. സമീപത്തെ ഒരു വീട്ടിൽ നിന്നും കോഴിയെ വിലക്ക് വാങ്ങി വരുമ്പോൾ കോഴിയെ മോഷ്‌ടിച്ചെന്ന് ആരോപിച്ചായിരുന്നു സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചത്.

ക്രൂരമർദ്ദനമേറ്റ മാണികിനെ ആദ്യം അഞ്ചൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ നൽകി വിട്ടയച്ചു. പരിക്ക് കാര്യമാക്കാതെ കൂലിപ്പണി തുടർന്ന മാണിക് കഴി‌ഞ്ഞ ദിവസം കുഴഞ്ഞുവീഴുകയും മരണത്തിന് കീഴടങ്ങുകയും ചെയ്‌തു. എന്നാൽ മരണത്തിൽ ദുരൂഹത ആരോപിച്ച് ജനങ്ങൾ രംഗത്തെത്തിയതോടെ മാണിക്കിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്‌റ്റ്മോർട്ടം നടത്തി. ഇവിടെ വച്ചാണ് തലയ്‌‌ക്കേറ്റ ഗുരുതര പരിക്കും മതിയായ വിദഗ്‌ദ്ധ ചികിത്സ കിട്ടാത്തതുമാണ് മാണിക്കിന്റെ ജീവനെടുത്തതെന്ന് തെളിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more